Tuesday 16 June 2009

ഫെര്‍ഡിനാണ്ട് മെഗല്ലന്‍ (?1480-1521)


(WIKI IMAGES)
ഫെര്‍ഡിനാണ്ട് മെഗല്ലന്‍(?1480-1521)
കടല്‍ മാര്‍ഗ്ഗം ഭൂഗോളം ചുറ്റിക്കറങ്ങാനുള്ള പര്യവേഷണ യാത്രയുടെ തലവനായ പോര്‍ച്ചുഗീസ്സുകാരന്‍.
1505–12 കാലത്തു പോര്‍ട്ടുഗലിനു വേണ്ടിയും 1519–2ഇ കാലത്തു സ്പെയിനു വേണ്ടിയും പര്യവേഷണം
നടത്തി

യൂറോപ്പിന്‍റെ പടിഞ്ഞാറന്‍ ഭാഗത്തുകൂടി ആദ്യമായി ഏഷ്യയിലേക്ക് കപ്പലില്‍ സഞ്ചരിച്ചു.
ശാന്തസമുദ്രത്തിലൂടെ ആദ്യം സഞ്ചരിച്ചതും മെഗല്ലനാണ്. യാത്രയ്ക്കിടയില്‍ ശാന്ത സമുദ്രത്തിന്‍റെ ശാന്തത
കണ്ട് സഞ്ചാരപാതയെ മാ പസഫിക്കോ എന്ന് മഗല്ലന്‍ വിളിച്ചു.അങ്ങിനെയാണ് പസഫിക് എന്ന പേര്‍
ജനിച്ചത്.

ലോകം ചുറ്റിയുള്ള യാത്രയ്ക്കിടയില്‍ മഗല്ലന്‍ പല നാടുകള്‍ കണ്ടു. സഞ്ചാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി.
പലപ്പോഴും നാട്ടുകാരോട് ഏറ്റുമുട്ടി.

1525 ഏപ്രില്‍ 24 ന് ഫിലിപ്പൈന്‍സിലുണ്ടായ ഏറ്റുമുട്ടലില്‍ മെഗല്ലന്‍ മരിച്ചു.പക്ഷെ, അദ്ദേഹത്തിന്‍റെ
കപ്പല്‍ കൂട്ടത്തിലെ ഒരെണ്ണം മടങ്ങിയെത്തി.

പോര്‍ച്ചുഗലിന്‍റെ വടക്കേ അറ്റത്തുള്ള ട്രാസ് ഓസ് മോണ്ടെസ് പ്രവിശ്യയിലെ വില്ലാ റിയലിനടുത്തുള്ള
സാര്‍ബ്രോസയിലാണ് 1480 ല്‍ മഗല്ലന്‍ ജനിച്ചത്. മേയറായിരുന്ന പെദ്രോ റൂയി ഡി മഗല്ലസിന്‍റെയും
അല്‍ഡാ ഡി മിസ്ക്വിറ്റായുടെയും മകന്‍.

പത്താം വയസ്സില്‍ മാതാ പിതാക്കള്‍ മരിച്ചു. പിന്നീടദ്ദേഹം രാജാവിന്‍റെ അംഗരക്ഷകനായി ചേര്‍ന്നു.
ജ്യോതി ശാസ്ത്രവും ഭൂമി ശാസ്ത്രവുമായിരുന്നു പഠിച്ചു.

ഇരുപതാം വയസ്സില്‍ മഗല്ലന്‍ കപ്പല്‍ യാത്ര തുടങ്ങി. പോര്‍ച്ചുഗീസ് വൈസ്രോയുടെ നാവികനായി
ഇന്ത്യയിലേക്കായിരുന്നു ആദ്യത്തെ യാത്ര. കപ്പല്‍ സേനയുടെ അധിപനായി ഉയരാന്‍ അദ്ദേഹത്തിനായി.
സുഗന്ധവ്യഞ്ജനങ്ങള്‍ തേടി 1506 ല്‍ അദ്ദേഹം ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലേക്ക് കപ്പലോടിച്ചു.
പക്ഷെ, കൃത്യവിലോപത്തിന്‍റെ പേരില്‍ 1510 ല്‍ ജോലി നഷ്ടപ്പെട്ടു.

1511 ല്‍ മൊറോക്കയിലേക്ക് പോയ മഗല്ലന്‍ ഒട്ടേറെ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഒട്ടേറെ ബഹുമതികള്‍
കരസ്ഥമാക്കുകയും ചെയ്തു.പിന്നീട് അദ്ദേഹം രാജാവിന്‍റെ അപ്രീതിക്ക് പാത്രമായി. പുറത്തായി.
ഇസ്ളാമിക മൂറുകളുമായി കള്ളക്കച്ചവടം നടത്തി എന്നതായിരുന്നു മഗല്ലന്‍റെ പേരിലുള്ള ആരോപണം.
1514 മെയ് 15ന് അദ്ദേഹം പോര്‍ച്ചുഗീസ് പൗരത്വം ഉപേക്ഷിച്ച് സ്പെയിനിലേക്ക് പോയി. ഫെര്‍ണാവോ
എന്ന പേര് ഫെര്‍ണാന്‍ഡോ എന്ന സ്പാനിഷ് രീതിയില്‍ മാറ്റുകയും ചെയ്തു.

ഈ കാലഘട്ടത്തിലാണ് അദ്ദേഹം ശാന്തസമുദ്രത്തില്‍ കൂടി തെക്കന്‍ അമേരിക്കയിലേക്കുള്ള യാത്ര മാര്‍ഗ്ഗം
കണ്ടുപിടിച്ചു. അവിടെ നിന്ന് വന്‍ തോതില്‍ സ്വത്തുക്കള്‍ സ്പെയിനിലെത്തിച്ചു

1518 മാര്‍ച്ച് 22 ന് ലോകം ചുറ്റി സഞ്ചരിക്കാനുള്ള മെഗല്ലന്‍റെ പരിപാടിക്ക് സ്പാനിഷ് രാജാവ്
ചാള്‍സ് അനുമതി നല്‍കി. പോര്‍ച്ചുഗലില്‍ നിന്നും പുറത്താക്കിയ ജ്യോതിശാസ്ത്രജ്ഞന്‍
റൂയി ഫെലേറോയും മഗല്ലനും ചേര്‍ന്നായിരുന്നു പതിനെട്ട് കപ്പലുകളോടെ യാത്ര പുറപ്പെട്ടത്.
ട്രിനിഡാഡ് എന്ന കപ്പലായിരുന്നു മഗല്ലന്‍റേത്

No comments:

Post a Comment

Followers